×
13 April 2024
0

OBC നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് ഇഷ്യു ചെയ്യുന്നതിനുള്ള പ്രധാന മാർഗനിർദേശങ്ങൾ:

💧അപേക്ഷകരുടെ മാതാപിതാക്കൾ ഉദ്യോഗസ്ഥരാണെങ്കിൽ അവർ കേന്ദ്ര/സംസ്ഥാന സർക്കാർ സർവിസിൽ നേരിട്ട് പ്രവേശിച്ച പദവിയാണ് പരിഗണിക്കുക. ക്ലാസ് ഒന്ന്, രണ്ട്, ഗ്രൂപ് എ, ബി പദവികളിൽ നേരിട്ട് നിയമനം ലഭിച്ചവർ ക്രീമിലെയർ വിഭാഗത്തിൽ ഉൾപ്പെടുന്നു.

💧ക്ലാസ് രണ്ട്/ ഗ്രൂപ് ബിയിൽ നേരിട്ട് പ്രവേശിച്ച് 35ാം വയസ്സിലോ അതിന് മുമ്പോ ക്ലാസ് ഒന്ന്/ഗ്രൂപ് എയിലേക്ക് പ്രവേശിച്ചവരും ക്രീമിലെയർ പരിധിയിൽപെടുന്നു. എന്നാൽ, ക്ലാസ് മൂന്ന്/ ഗ്രൂപ് സിയിലോ ക്ലാസ് നാല്/ ഗ്രൂപ് ഡിയിലോ ജോലിയിൽ പ്രവേശിച്ച് 35ാം വയസ്സിലോ അതിന് മുമ്പോ ക്ലാസ് ഒന്ന്/ഗ്രൂപ് എയിലേക്ക് പ്രവേശിച്ചവർ ക്രീമിലെയർ പരിധിയിൽ ഉൾപ്പെടുന്നില്ല.

💧ക്ലാസ് രണ്ട്/ ഗ്രൂപ് ബി പദവികളിലാണെങ്കിൽ മാതാപിതാക്കൾ രണ്ടുപേരും അപ്രകാരം നിയമിക്കപ്പെട്ടവരാകണം.

💧മാതാപിതാക്കൾ രണ്ടു പേരും നേരിട്ട് ക്ലാസ് ഒന്ന്/ഗ്രൂപ് എ വിഭാഗത്തിൽ വരുകയും ഇവരിൽ രണ്ടുപേരും മരണപ്പെടുകയോ സർവിസിൽ തുടരാൻ പറ്റാതെ സ്ഥിര അംഗവൈകല്യം സംഭവിക്കുകയോ ചെയ്തവർ ക്രീമിലെയർ പരിധിയിൽ ഉൾപ്പെടില്ല.

💧ഒ.ബി.സി വിഭാഗത്തിൽ പെടുന്ന സ്ത്രീ ക്ലാസ് ഒന്ന് ഓഫിസറെ വിവാഹം കഴിച്ചാലും ക്രീമിലെയർ വിഭാഗത്തിൽ പെടില്ല.

💧മുകളിൽ പറഞ്ഞ വിഭാഗത്തിൽപെട്ട ജീവനക്കാരോ, ജീവനക്കാരിൽ ഒരാളോ വിരമിച്ച ശേഷം മരിക്കുകയോ/സ്ഥിര അംഗവൈകല്യം സംഭവിക്കുകയോ ചെയ്താലും അവരുടെ മക്കൾ സംവരണ ആനുകൂല്യത്തിന് അർഹരല്ലാത്തവരും ക്രീമിലെയർ പരിധിയിൽ ഉൾപ്പെടുന്നവരുമാണ്.

💧ക്രീമിലെയർ പരിധിയിൽപെടുന്നവർ സർവിസിൽനിന്ന് വിരമിച്ചാലും മരിച്ചാലും അവരുടെ മക്കൾ സംവരണത്തിന് അർഹരല്ലാത്തവരും ക്രീമിലെയർ വിഭാഗത്തിൽ തുടരുന്നവരുമായിരിക്കും.

💧കൃഷിയിൽനിന്നുള്ള വരുമാനം ക്രീമിലെയർ പരിധിക്ക് പരിഗണിക്കില്ല. 
ഇവർക്ക് (കാപ്പി, റബർ, തേയില തോട്ടങ്ങൾ ഒഴികെ) കൈവശ ഭൂമിയുടെ വിസ്തൃതിയാണ് മാനദണ്ഡം.
കർഷകർക്ക് സ്വന്തമായി അഞ്ച് ഹെക്ടറോ കൂടുതലോ ഭൂമിയുണ്ടെങ്കിൽ ക്രീമിലെയർ പരിധിയിൽ
ഉൾപ്പെടും. ഭൂപരിധി നിയമപ്രകാരമുള്ള വിസ്തൃതിയാണ് മാനദണ്ഡം. ശമ്പളം, കൃഷിയിൽ നിന്നുള്ള വരുമാനം ഇവ തമ്മിൽ കൂട്ടി എട്ട് ലക്ഷത്തിന് മുകളിൽ വരുമാനമുള്ളതായി കണ്ട് നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് നിഷേധിക്കാൻ പാടില്ല. അപേക്ഷകൻ്റെ മാതാപിതാക്കളുടെ ശമ്പള വരുമാനവും കാർഷിക വരുമാനവും വെവ്വേറെ എട്ട് ലക്ഷത്തിൽ അധികമായാലും മറ്റുതരത്തിലുള്ള (ബിസിനസ്, വാടക) വരുമാനം എട്ട് ലക്ഷത്തിൽ താഴെയായിരുന്നാൽ സംവരണത്തിൻ്റെ ആനുകൂല്യം ലഭിക്കുന്നതും അവർക്ക് നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് നൽകാവുന്നതുമാണ്.

💧വാർഷിക വരുമാനം കണക്കാക്കേണ്ടത് അഭിഭാഷകർ, ചാർട്ടേഡ് അക്കൗണ്ടൻറുമാർ, സിനിമാ താരങ്ങൾ, കായിക താരങ്ങൾ, സാഹിത്യകാരന്മാർ, ബിസിനസ്, വ്യവസായ മേഖലകളിലുള്ളവർ, നഗരപരിധിക്കകത്ത് വസ്തുവും കെട്ടിടവും വഴി വരുമാനമുള്ളവർ എന്നിവരുടേതാണ്. അത്തരത്തിലുള്ള വരുമാനം തുടർച്ചയായ മൂന്ന് വർഷം ഉണ്ടായിരിക്കുകയും വേണം.

സ്വന്തം സമുദായത്തിൻ്റെ കുലത്തൊഴിൽ ചെയ്ത് ജീവിക്കുന്ന പിന്നാക്ക ജാതിയിൽപെട്ട ഒരാൾ എത്ര വരുമാനം ഉള്ളയാളാണെങ്കിലും ക്രീമിലെയർ വിഭാഗത്തിൽപെടുന്നില്ല. 
പിന്നാക്ക വിഭാഗത്തിൽപെട്ടയാൾ നിരക്ഷരനാണെങ്കിൽ (നാലാം ക്ലാസ് പാസാകാത്തവർ) അയാളും ക്രീമിലെയർ വിഭാഗത്തിൽ വരില്ല.

സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന സമുദായങ്ങൾ എന്ന പേരിൽ തയാറാക്കിയ എസ്.ഇ.ബി.സി പട്ടികയിൽപെട്ട സമുദായങ്ങൾക്കാണ് വിദ്യാഭ്യാസ മേഖലയിൽ സംവരണവും ആനുകൂല്യവും നൽകിവരുന്നത്. വിദ്യാഭ്യാസ സംവരണം അനുവദിക്കുന്നത് വരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ്; 
ക്രീമിലെയർ മാനദണ്ഡത്തിൻ്റെ അടിസ്ഥാനത്തിൽ അല്ല. ഇതിന് വരുമാനം കണക്കാക്കുമ്പോ ശമ്പളം, കാർഷിക വരുമാനം എന്നിവ അടക്കമുള്ള വരുമാനങ്ങൾ കണക്കാക്കും. 

എന്നാൽ, സംസ്ഥാനത്തെ പ്രഫഷനൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് പിന്നാക്ക സമുദായ സംവരണത്തിന് ക്രീമിലെയർ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കാൻ 2015 ജനുവരി ഒന്നിലെ സർക്കാർ ഉത്തരവ് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതുപ്രകാരം എസ്.ഇ.ബി.സി സമുദായങ്ങളിലെ ക്രീമിലെയർ (മേൽതട്ട്) വിഭാഗത്തിൽപെടുന്നവർ പ്രാഫഷനൽ ഡിഗ്രി കോഴ്സുകൾക്കുള്ള സംവരണത്തിന് അർഹരല്ല.

കൂടുതലറിയാൻ:
ക്രീമിലെയർ – പിന്നാക്ക വിഭാഗ വികസന വകുപ്പ് (kerala.gov.in)

Article By: Mujeebulla K.M
CIGI Career Team



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

Whatsapp or call us for any query

Visit us at

https://goo.gl/maps/wzt6ep5ZxTkiei8k9 Golf Link Rd, Chevayur, Kozhikode, Kerala 673017